Close Menu
  • About
    • Objectives
    • Our Team
    • By-Laws
    • What we do
      • Projects
  • Events
  • News
  • Recipes & More
  • Useful
    • Gallery

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

ആദ്യാനുരാഗം – ഭാഗം 36, എഴുത്ത് – റിൻസി പ്രിൻസ്

May 21, 2025

മറുതീരം തേടി, ഭാഗം 80 – എഴുത്ത്: ശിവ എസ് നായർ

May 21, 2025

കടലയും രണ്ട് ഉരുളക്കിഴങ്ങും ഉണ്ടോ അടുക്കളയില്‍? എങ്കില്‍ ഞൊടിയിടയില്‍ പീനട്ട് ടിക്കി ഉണ്ടാക്കാം

May 21, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Objectives
    • Our Team
    • By-Laws
    • What we do
      • Projects
  • Events
  • News
  • Recipes & More
  • Useful
    • Gallery
Watford Community Foundation
You are at:Home»Malayalam Stories»അത് പിന്നെ ഞാൻ തനിച്ചായത് കൊണ്ട്…സ്വല്പം ചമ്മലോടെയാണ് പറഞ്ഞത്.
Malayalam Stories

അത് പിന്നെ ഞാൻ തനിച്ചായത് കൊണ്ട്…സ്വല്പം ചമ്മലോടെയാണ് പറഞ്ഞത്.

Admin kcfwatfordBy Admin kcfwatfordJanuary 29, 2025No Comments3 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
അത് പിന്നെ ഞാൻ തനിച്ചായത് കൊണ്ട്…സ്വല്പം ചമ്മലോടെയാണ് പറഞ്ഞത്.
Share
Facebook Twitter LinkedIn Pinterest Email


Story written by Athira Sivadas
=====================

ഫോർമാലിറ്റീസ് ഒക്കെ തീർത്ത് താരയെ നേരെ കൊണ്ട് വന്നത് എന്റെ ഫ്ലാറ്റിലേക്ക് ആയിരുന്നു…ആനിനൊപ്പം താരയെയും കൂട്ടി എന്റെ അപ്പാർട്മെന്റിലേക്ക് വന്നു കയറുമ്പോൾ ജാള്യത തോന്നി.

അടുക്കും ചിട്ടയുമില്ലാത്ത എന്റെ ജീവിതത്തെ സൂചിപ്പിക്കും പോലെ ഫ്ലാറ്റ് ആകെ അലങ്കോലമായി കിടന്നിരുന്നു. ഹാളിലെ ടീപ്പോയിൽ ഇന്നലെ കഴിച്ച പോപ്പ്കോർണിന്റെ പാക്കറ്റ്റും സെറ്റിയിൽ എന്റെ ഗിറ്റാറും നിലത്ത് ചുരുട്ടിയിട്ട പേപ്പറുകളും ചിതറി കിടന്നു.

“ഇവിടെ എങ്ങനെയാ ഒരു മനുഷ്യൻ താമസിക്കുന്നത്.” മുറിയിലാകെ കണ്ണോടിച്ചു കൊണ്ട് ആൻ ആത്മഗതം പോലെ പറഞ്ഞു.

“അത് പിന്നെ ഞാൻ തനിച്ചായത് കൊണ്ട്…” സ്വല്പം ചമ്മലോടെയാണ് പറഞ്ഞത്.

“ഇനി താരമോളും ഉണ്ട്. സൊ എല്ലാം നല്ല ക്ലീൻ ആയി സൂക്ഷിക്കണം. ഇല്ലെങ്കിൽ മോൾക്ക് ഇൻഫെക്ഷൻ ഉണ്ടാവും. ഇന്ന് എന്തായാലും ഞാൻ കൂടെ കൂടാം. അല്ലാതെ താൻ തനിയെ വിചാരിച്ചാൽ ഇത് നടക്കൂല്ല.” ചെറിയ കളിയാക്കലും ഉണ്ടായിരുന്നു ആനിന്റെ സംസാരത്തിൽ.

പിന്നെ അവളും കൂടി എല്ലാത്തിനും…ആദ്യം ഹോൾ വൃത്തിയാക്കി. പിന്നെയൊരു റൂം താരയ്ക്ക് വേണ്ടി സെറ്റ് ചെയ്തു. ഞങ്ങൾ മൂന്നാളും കൂടെയാണ് താരയ്ക്കുള്ള ടോയ്‌സ് ഒക്കെ വാങ്ങാൻ പുറത്തേക്ക് പോയത്. ബീച് വേ റെസ്റ്റോറന്റ്ലെ മെലടിയുടെ അകമ്പടിയോടെ ലഞ്ച് കഴിഞ്ഞ് തിരികെ വീട്ടിൽ എത്തുമ്പോൾ പുതിയൊരിടത്തേക്ക് വന്നു കയറിയത് പോലെ തോന്നി എനിക്ക്.

ഇത്രനാളും ഭാരം പേറുന്ന മനസ്സോടെ ഈ ഫ്ലാറ്റിലേക്ക് വന്നു കയറുമ്പോൾ മനസ്സിനൊരു മടുപ്പായിരുന്നു. മുറിയുടെ ഓരോ കോണും പോലെ എന്റെ മനസ്സും അഴുക്ക് നിറഞ്ഞു കിടക്കും.

പക്ഷേ അവിടെ വെളിച്ചം നിറയ്ക്കാൻ ദിവസങ്ങൾക്ക് മുൻപൊരു അഥിതി കയറി വന്നിരിക്കുന്നു.

കൃത്യം ഒരു മാസം മുൻപാണ് രണ്ട് പേരെയും ഞാൻ ആദ്യമായി കാണുന്നത്. താരയെ എന്റെ പേഷ്യന്റ് ആയും ആനിനെ ഒരു “ഫിനോമിനൽ ലേഡി” എന്നൊക്കെ പറയുന്നതാവും ശെരിയായ വിശേഷണം.

താര, ബ്രൂ-, ട്ടലായി റേ-, പ്പ് ചെയ്യപ്പെട്ട ഒരു ആറ് വയസ്സുകാരി. ആനാണ്‌ അവളെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ഹോസ്പിറ്റലിൽ എത്തിക്കുക മാത്രമല്ല റേ, -പ്പ് കേസിനു വേണ്ടി സ്ട്രോങ്ങ്‌ ആയി കംപ്ലയിന്റ് ചെയ്യുകയും ചെയ്തു. മീഡിയയ്ക്കും പൊതുജനത്തിനും ആ പിഞ്ചുകുഞ്ഞിനെ വിട്ടു കൊടുക്കാതെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു.

ആൻ, ഫൈനൽ ഇയർ സോഷ്യൽ വർക്ക്‌ സ്റ്റുഡന്റ് ആണ്. എന്റെ അമ്മയ്ക്ക് ശേഷം ഞാൻ കണ്ട ഏറ്റവും ബോൾഡ് ആയ സ്ത്രീയായാണ് എനിക്കവളെ തോന്നിയത്.

തന്റെ ആരുമല്ലാത്ത താരയ്ക്ക് വേണ്ടി, എത്ര ആത്മാർത്ഥമായാണ് അവൾ നിലകൊള്ളുന്നത്. എനിക്കെന്തോ വല്ലാത്ത ബഹുമാനം തോന്നി, അവളിലെ മനുഷ്യത്വത്തോട്.

വർഷങ്ങളായി മരിച്ചു കിടന്ന എന്റെയുള്ളിൽ മനുഷ്യന്റെ ഉള്ളിലേക്ക് ആരോ ഒരു വെളിച്ചം വീശിയത് പോലെയായിരുന്നു കഴിഞ്ഞ ഒരു മാസം. താരയിൽ മരിച്ചു പോയ എന്റെ മകളെയായിരുന്നു ഞാൻ കണ്ടത്. ആനിൽ എന്റെ ഇന്ദുവിനെ കാണുന്നുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ എവിടെയൊക്കെയോ ഞാൻ അവർക്കൊപ്പയുണ്ടായിരുന്ന നന്ദനാകും പോലെ.

ഇല്ലാതായെന്ന് ഞാൻ കരുതിയ പല മാനുഷിക വികാരങ്ങളും എന്റെയുള്ളിൽ ഇപ്പോഴുമുണ്ടെന്നു ഞാനറിഞ്ഞത് അവരുടെ വരവിനു ശേഷമായിരുന്നു. ഞാനിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് തോന്നി തുടങ്ങിയത് പോലും അതിന് ശേഷമായിരുന്നു.

ചികിത്സ കഴിഞ്ഞു താരയെ എന്തു ചെയ്യും എന്ന കാര്യത്തിൽ പ്രേത്യേകിച്ചു ആലോചിക്കേണ്ടി വന്നില്ല. ഞാൻ നോക്കിക്കോളാം എന്ന് പറയുമ്പോൾ ആനിന്റെ മുഖത്തെ സന്തോഷം ചെറുതായിരുന്നില്ല. എന്റെ കൈകൾ രണ്ടും ചേർത്ത് പിടിച്ചു “നിങ്ങളൊരു നല്ല മനുഷ്യനാണ്” എന്ന് പറഞ്ഞു.

“പക്ഷേ ഞാനൊരു സ്വാർത്ഥനാണ് ആൻ” എന്നായിരുന്നു എന്റെ മറുപടി.

എന്റെ കുഞ്ഞ് മരികുമ്പോൾ രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളു അവൾക്ക്. ജീവിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു ഞാനും ഇന്ദുവും. വർഷത്തിലൊരിക്കൽ ഒരു ബ്രേക്ക്‌ എടുത്ത് എവിടേയ്ക്കെങ്കിലും ദൂരെയാത്ര പോകുന്നതൊരു പതിവായിരുന്നു. അങ്ങനെയൊരു യാത്രയ്ക്കൊടുക്കാം തിരികെ വരുമ്പോളൊരു ആക്‌സിഡന്റ്. ഇന്ദുവിന്റെ മാറോടൊട്ടിക്കിടന്ന് ഇറങ്ങുകയായിരുന്നു ഞങ്ങളുടെ കുഞ്ഞ്. ഉറക്കത്തിനിടയിൽ വേദന ഒന്നുമറിയാതേ ആവണേ അവൾ പോയതെന്ന് ഞാൻ ഞാൻ കരുതാറുണ്ട്. ആളുകളെത്തി വാരിയെടുക്കുമ്പോൾ ആ കുഞ്ഞ് ശരീരത്തിൽ ജീവനുണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്. പിന്നെയും രണ്ട് ദിവസം ഇന്ദു പോരാടി. എനിക്ക് വേണ്ടിയിട്ടാവണം. എന്നെ തനിച്ചാക്കി അവൾക്ക് അങ്ങോട്ട് പോകാൻ വയ്യാഞ്ഞിട്ടാവണം.

പിന്നെയും രണ്ടാഴ്ച്ച കഴിഞ്ഞാണ് ഞാൻ കണ്ണ് തുറന്നത്. ഒരുറക്കമുണർന്നപ്പോൾ എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടുപേർ ഈ ഭൂമിയിൽ ഇനിയില്ലന്നറിഞ്ഞ നിമിഷം.

ചിലപ്പോൾ വിധിയ്ക്ക് ക്രൂരതയുടെ മുഖമാണ്. വേദനയറിയാൻ, ഒപ്പമുണ്ടായിരുന്നവരുടെ മരണമറിയാൻ എന്തിനാണ് ഒരാളെ മാത്ര ബാക്കി വച്ചത്. പിന്നീട് വെറുതെ ഇരിക്കാൻ പേടിയായിരുന്നു. ഒന്ന് ഭേദമായപ്പോൾ തന്നെ നാട്ടിൽ നിന്നും ബാംഗ്ലൂരേയ്ക്ക് ട്രാൻസ്ഫർ വാങ്ങി. അങ്ങനെ കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള അലസത നിറഞ്ഞ ജീവിതം. അവരുടെ ഓർമ്മകളിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടുകൊണ്ട് ഈ നാളത്രയും ഇവിടേ ജീവിച്ചു.

എന്നാൽ അന്ന് ക്രൂരത കാണിച്ച അതേ വിധിയാണ് ഈ രണ്ട് മനുഷ്യരെ എനിക്ക് മുൻപിലെത്തിച്ചതെന്ന് ചിലപ്പോൾ തോന്നാറുണ്ട്. താര കൂടെ വന്നു കഴിഞ്ഞാൽ ജീവിതത്തിനു മാറ്റം വരുമെന്നുള്ളത് നാളെയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയാണ്.

സ്വാർത്ഥതയ്ക്ക് പിന്നിലെ കഥ പറഞ്ഞു നിർത്തുമ്പോൾ ആനിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. സഹതാപത്തിന് വേണ്ടിയായിരിന്നില്ല. പക്ഷേ എന്തുകൊണ്ടോ അതവളോട് പറയാൻ തോന്നി.

കുളി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ താരയെ നെഞ്ചിൽ ചേർത്ത് കിടത്തി ഉറക്കുന്ന ആനിനെയാണ് കണ്ടത്. എനിക്കെന്തോ ഭംഗിയുള്ളൊരു കാഴ്ചയായാണ് അതിനെ തോന്നിയത്. അവസാനമായി കാണുമ്പോൾ എന്റെ കുഞ്ഞും ഇത്പോലെയൊരു ഉറക്കത്തിലായിരുന്നു.

ദിവസം അസ്തമനത്തിലേക്ക് അടുക്കുന്നു. ബാൽക്കണിയിലേക്ക് തുറക്കുന്ന ചെറിയ ജനൽ തുറന്നു. ഇളം ചുവപ്പ് നിറമായിരുന്നു ആ നേരം ആകാശത്തിന്. എനിക്കാ ആകാശത്തിലേക്ക് ചിറക് വിരിച്ചു പറക്കണമെന്ന് തോന്നി. ഒപ്പമുള്ള ഈ രണ്ട് മനുഷ്യരും ഇനിയെന്നും കൂടെ വേണമെന്നും അപ്പോൾ ആ നിമിഷം എനിക്ക് തോന്നി.





Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleറാഗി ലഡ്ഡുവും പത്തിരിയും, മുളയരി പായസം; പറമ്പിക്കുളത്തിന്റെ തനത് രുചിയറിയാന്‍ ‘എത്‌നിക്‌ കഫെ’
Next Article താലി, ഭാഗം 76 – എഴുത്ത്: ലക്ഷ്മി ശ്രീനു
Admin kcfwatford

Related Posts

ആദ്യാനുരാഗം – ഭാഗം 36, എഴുത്ത് – റിൻസി പ്രിൻസ്

May 21, 2025

മറുതീരം തേടി, ഭാഗം 80 – എഴുത്ത്: ശിവ എസ് നായർ

May 21, 2025

ആദ്യാനുരാഗം – ഭാഗം 35, എഴുത്ത് – റിൻസി പ്രിൻസ്

May 20, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

ആദ്യാനുരാഗം – ഭാഗം 36, എഴുത്ത് – റിൻസി പ്രിൻസ്

May 21, 20250

മറുതീരം തേടി, ഭാഗം 80 – എഴുത്ത്: ശിവ എസ് നായർ

May 21, 20250

കടലയും രണ്ട് ഉരുളക്കിഴങ്ങും ഉണ്ടോ അടുക്കളയില്‍? എങ്കില്‍ ഞൊടിയിടയില്‍ പീനട്ട് ടിക്കി ഉണ്ടാക്കാം

May 21, 20250

ആദ്യാനുരാഗം – ഭാഗം 35, എഴുത്ത് – റിൻസി പ്രിൻസ്

May 20, 20250
Don't Miss

വാഴാകൂമ്പ് തോരൻ(Banana flower) vazha koombu thoran

January 6, 20241 Min Read

വാഴക്കൂമ്പ് – ഒരെണ്ണം തേങ്ങ ചിരകിയത് – 1/2 കപ്പ് വെളുത്തുള്ളി – 3- 4 അല്ലി ജീരകം –…

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024

British Malayali Award- Best Association 2015

January 23, 2016
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

About Us
About Us

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Email Us: info (at) kcfwatford.org.uk

Facebook YouTube
Our Picks

ആദ്യാനുരാഗം – ഭാഗം 36, എഴുത്ത് – റിൻസി പ്രിൻസ്

May 21, 2025

മറുതീരം തേടി, ഭാഗം 80 – എഴുത്ത്: ശിവ എസ് നായർ

May 21, 2025

കടലയും രണ്ട് ഉരുളക്കിഴങ്ങും ഉണ്ടോ അടുക്കളയില്‍? എങ്കില്‍ ഞൊടിയിടയില്‍ പീനട്ട് ടിക്കി ഉണ്ടാക്കാം

May 21, 2025
Most Popular

വാഴാകൂമ്പ് തോരൻ(Banana flower) vazha koombu thoran

January 6, 202442

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 202436

British Malayali Award- Best Association 2015

January 23, 201636
© 2025 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Objectives
    • Our Team
    • By-Laws
    • What we do
      • Projects
  • Events
  • News
  • Recipes & More
  • Useful
    • Gallery

Type above and press Enter to search. Press Esc to cancel.